Feeds:
Posts
Comments

The color is Black

Sometimes some colors are a protest too.

Joining hands with Inji Pennu in her fight against libel & plagiarism.

Why black?

While protesting our voices may not be heard by Kerals.com, or by any governing bodies. But the victims here, or similar ones elsewhere are surely going to hear it, and they will feel our care for them, they will feel stronger to stand against the tides.

Love is a protest to live, and protest is an act of love to let live.

Others who joined:

  1. ram mohan
  2. vellezhuthth
  3. visalamanaskan
  4. choottazhi
  5. manu
  6. salini
  7. kumar
  8. anchalkkaran
  9. najoos
  10. wakkari
  11. idival
  12. bindu
  13. pachalam
  14. njaan
  15. sree
  16. siju
  17. beerankutti
  18. reshma
  19. moorthy
  20. saramgi
  21. sebin
  22. sreevallabhan
  23. anamgari
  24. sankuchithan
  25. yarid
  26. sundaran
  27. devan
  28. sapthavarnangal
  29. venu
  30. shiju
  31. vavachi
  32. mayoora
  33. pulli
  34. anilan
  35. kannuran
  36. g manu
  37. thamanu
  38. shefi
  39. tharavadi & valyammayi
  40. sakshi
  41. ziya
  42. kunjans
  43. nazeer
  44. cheedaappy

Director : Cristian Mungiu
Camera : Oleg Mutu
Editor : Dana Bunescu
Actors : Anamaria Marinca, Laura Vasiliu

പ്രസ്തുതസിനിമയെ കുറിച്ചു സൂര്യകാന്തി എന്ന ബ്ലോഗർ എഴുതിയ ഈ കുറിപ്പും സിനിമ എന്ന അനുഭവവുമാണു് ഈ ലേഖനത്തിനു് ആധാരം. സൂര്യകാന്തിയുടെ എഴുത്തിനോടു ആദ്യമായി പ്രതികരിക്കുവാൻ തോന്നുന്നതു് ഈ സിനിമ ഭ്രൂണഹത്യയെ കുറിച്ചേയല്ല എന്നു പറഞ്ഞുകൊണ്ടാണ്.

സിനിമ തുടങ്ങുന്നതും വളരുന്നതും കോളേജ് ഡോർമിറ്ററിയിൽ നിന്നാണു്, പോളിടെക്നിക് വിദ്യാർഥികളായ ഗബീത്തയും ഓടിലിയും കാഴ്ചയിലേയ്ക്കു കടന്നുവരുന്നു. എൺപതുകളിലെ റൊമേനിയ, അതിലെ ജനജീവിതം, ഭരണകൂടം എന്നിവ സിനിമയുടെ പ്രതിപാദ്യവിഷയം.

ഗബീത്ത കഥാപാ‍ത്രം ഏറെക്കുറെ ഒരു ദുർബലചിത്തയെയാണു ആവിഷ്കരിക്കുന്നതു്. ഭയക്കുമ്പോൾ അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടുമോ എന്ന ശങ്കയിൽ നുണപറയുന്ന ഗബീത്ത പരമ്പരാഗതമായ സോഷ്യൽ നോംസിനോടു അനുകൂലമായി പ്രതികരിക്കുന്ന ഒരുവളാണെന്നു സിനിമ തുടർ ദൃശ്യങ്ങളിൽ ദൃശ്യവൽക്കരിക്കുന്നുണ്ടു്. ഓടിലിയുടെ കഥാപാത്രം കാര്യഗൗരവമുള്ളവളാണു്, എന്നാൽ അതു മാത്രമാണോ ഓടിലി സിനിമയിലൂടെ സംവദിക്കുന്നത്?

ഗബീത്തയെ സംബന്ധിച്ചിടത്തോളം അവരുടെ സ്ത്രീത്വം അബദ്ധത്തിൽ പിണഞ്ഞുപോയ ഒരു ഗർഭത്തിലേയ്ക്കു ചുരുങ്ങിപ്പോവുകയാണു സിനിമയിലുടനീളം. എന്നാൽ ഓടിലി അങ്ങനെയല്ല, ആൺസുഹൃത്തായ ആദിയോടൊപ്പമുള്ള ഓരോ സീനിലും അവർ തന്റെ സ്ത്രീസ്വത്വം വ്യക്തമായി പ്രകടിപ്പിക്കുന്നാതു കാണാവുന്നതാണു്. ഇത്തരം സ്വഭാവവിശേഷം ധാർഷ്ട്യത്തിന്റേതാണെന്നു് ഏത് ആൺ‌മനസ്സും കരുതിപ്പോകുന്നതുപോലെ ആദിയും കരുതുന്നുണ്ട്. എന്നാലും അവൻ വിട്ടുവീഴ്ചകൾക്കു ഒരുങ്ങുന്നുണ്ട്? ‘പക്ഷെ എന്തിനാണ് നീ വിട്ടുവീഴ്ചകൾക്കൊരുങ്ങുന്നത്?’ ഓടിലി ചോദിക്കുന്നു.

ഓടിലി വ്യത്യസ്തയാകുന്നതു തന്റെ സ്ത്രീത്വത്തിനെ അംഗീകരിച്ചു് ആദി വിട്ടുവീഴ്ചയ്ക്കൊരുങ്ങുന്നതു ലൈംഗികപരമായ മേധാവിത്വം അവളിൽ നേടിയെടുക്കുന്നതിന്റെ ഭാഗമായുള്ള ഫെയർ-പ്ലേയുടെ മുന്നൊരുക്കങ്ങളാണു് അവയെന്നു അവൾ മനസ്സിലാക്കുന്നതു കൊണ്ടാണ്. അവൾ അത്തരം വിട്ടുവീഴ്ചാശ്രമങ്ങളെ നിരാകരിക്കുന്നു, ‘എന്നെ തൊടരുതെന്നു ഞാൻ പറഞ്ഞുകഴിഞ്ഞു,’എന്നവൾ പറയുന്നുണ്ട്.

സ്വന്തമായുള്ള സ്ത്രൈണബോധത്തിൽ സ്വയമിഷ്ടപ്രകാരം തന്നെത്തന്നെ ആവിഷ്കരിക്കുവാനുള്ള, പ്രകടിപ്പിക്കുവാനുള്ള സ്ത്രീസ്വാതന്ത്ര്യങ്ങളിലേയ്ക്കുള്ള കടന്നുകയറ്റമാണ് ആന്റി-അബോർഷൻ നിയമങ്ങൾ. റൊമാനിയയിലെ ഈ നിയമം കഥയുടെ ഭാഗഭാക്കാവുന്നതു് അതു സ്ത്രീസ്വാതന്ത്ര്യങ്ങളിലേയ്ക്കുള്ള സാമൂഹിക കടന്നുകയറ്റത്തിന്റെ രൂപകം ആവുന്നതുകൊണ്ടുമാത്രമാണ്. സിനിമ ഭ്രൂണഹത്യയെ കുറിച്ചേയല്ലെന്നു പറയേണ്ടി വന്നതും അതുകൊണ്ടാണ്. രൂപകങ്ങൾ രൂപകങ്ങൾ മാത്രമായിരിക്കണം, കഥ പരാജയപ്പെടുന്നതു് അനുവാചകർ രൂപകക്കാഴ്ചകളെ കല തന്നെയായി തെറ്റിദ്ധരിക്കുമ്പോഴാണു്, രാഷ്ട്രീയപരമായി കലയ്ക്കുള്ള എല്ലാ സാധ്യതകളേയും തല്ലിക്കെടുത്തുന്ന ഒന്നാണിതു്.

Compassion സ്ത്രീസ്വഭാവങ്ങളുടെ ഗരിമയാണു പലപ്പോഴും, അതു് അവരുടെ ദൗർബല്യമായി പ്രായോഗികസമൂഹം വീക്ഷിക്കുന്നുണ്ടെങ്കിൽ തന്നെയും. ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട എല്ലാവിധം ആളുകളും റൊമാനിയൻ നിയമപ്രകാരം തെറ്റുകാരാണ്‌, കൊലക്കുറ്റത്തിനു വരെ ശിക്ഷിക്കപ്പെടാവുന്ന ഗുരുതരമായ തെറ്റ്. ഓടിലി ഗബീത്തയെ അവൾക്കുവേണ്ട അബോർഷനു സഹാ‍യിക്കുന്നതിന്റെ രംഗങ്ങളിലൂടെയാണു സിനിമ ആദ്യപകുതിയിൽ സഞ്ചരിക്കുന്നത്. എന്നിരുന്നാലും ഗബീത്തയെ സിനിമ ഏറെക്കുറെ അവഗണിക്കുകയാണ്, അവൾ കാരണം മാത്രമാണ് (cause fr
om the cause and the effect). അബോർഷൻ ആവശ്യമുള്ള ഒരു സ്ത്രീ എന്ന സാമൂഹിക കല്പനയല്ലാതെ മറ്റൊന്നും ഗബീത്തയിൽ സിനിമ ആരോപിക്കുന്നില്ല. ഭ്രൂണഹത്യയ്ക്കു ഗബീ‍ത്ത ഏർപ്പാടു ചെയ്ത ഡോക്ടർ വിലപേശിത്തുടങ്ങുന്നതോ‍ടെ കഥയുടെ ഗതിമാറുകയാണ്.

ഇര-വേട്ടക്കാരൻ ദ്വന്ദങ്ങളിലെ സാമൂഹിക പരിതസ്ഥിതിയിൽ വേട്ടക്കാരനു ചെയ്യുവാൻ കഴിയുന്നത് തന്നേക്കാൾ മറ്റൊരു നല്ല ഒരു ചോയ്സ് വേറൊന്നില്ലെന്നു ഇരയെ ബോധ്യപ്പെടുത്തലാണ്. കൊല്ലാനുള്ള കഴിവുണ്ടെങ്കിലും അതു ചെയ്യുന്നില്ലെന്നു പ്രകടിപ്പിക്കുന്ന സ്റ്റോൿഹോം സിൻഡ്രോം അവസ്ഥകളിലെ വേട്ടക്കാരനും അതു തന്നെയാണു ചെയ്യുന്നത്. സമാനമായ അവസ്ഥയിൽ ഡോ‍ക്ടർ ആവശ്യപ്പെടുന്നത്ര കാശു കൊടുക്കാമെന്നു സമ്മതിക്കുകയാണ് ഗബീത്തയ്ക്കുള്ള വഴി, എന്നാൽ ആ സമയത്തു് അത്രയും ധനം ആർജ്ജിക്കുവാനുള്ള കഴിവും ഗബീത്തയ്ക്കും ഓടിലിയ്ക്കുമില്ല എന്നതാണു വസ്തുത. ഓടിലിയുടെ നേരെ ക്ഷോഭത്തോടെയുള്ള ഒരു വാക്കു തർക്കത്തിനു ശേഷം ഡോക്ടർ ഇറങ്ങിപ്പോകുവാൻ തുനിയുന്നു, അയാൾ പോകവേ ഓടിലി എന്തോ പറയുകയും അയാളതു കേട്ടില്ലെന്നു വീണ്ടും ക്ഷോഭിക്കുകയും ചെയ്യുന്നു.

ഗബീത്ത ഓടിലിക്കു വേണ്ടി ഡോക്ടറോടു അവൾ പറഞ്ഞതു ആവർത്തിക്കുന്നു ‘She’s got her period.’ ഡോക്ടർ സമ്മതഭാവത്തോടെ ഗബീത്തയുടേയും ഓടിലിയുടേയും ഹോട്ടൽ‌മുറിയ്ക്കകത്തേയ്ക്കു തിരിച്ചുവരുമ്പോൾ ഓടിലി ക്യാമറയ്ക്കു പുറംതിരിഞ്ഞിരുന്നു വസ്ത്രമുരിയുകയാണ്.

സ്ത്രീസ്വാതന്ത്ര്യങ്ങളിൽ തന്നെ പലപ്പോഴും സ്ത്രീകൾ ഏറ്റവും വിലമതിക്കുന്ന ലൈംഗികസ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകയറ്റം, അതിനെ നഷ്ടപ്പെടുത്തൽ എന്നിവ ഓടിലിയിൽ വരുത്തുന്ന പരിവർത്തനങ്ങളെയാണു സിനിമ ഏറ്റവും തീവ്രമായി സ്പർശിക്കുന്നത്. ഡോക്ടർ അതിലളിതമായ ഒരു പ്രക്രിയയിലൂടെ അബോർഷനു തുടക്കം കുറിച്ചുകൊണ്ടു മുറിവിട്ടു പോകുന്നു, ഓടിലിയോടു ഗബീത്ത നന്ദി പറയുന്നു. മറുപടിയായി ഓടിലി ഗബീത്തയോടു ചോദിക്കുന്നത് എന്തുകൊണ്ടാണ് Mr. Bebe എന്നയാളെ ഭ്രൂണഹത്യയ്ക്കായി ഗബീത്തയുടെ കൂട്ടുകാരി നിർദ്ദേശിച്ചതെന്നായിരുന്നു. ‘I’m just curious to know..’ ഓടിലി കഴിഞ്ഞ മണിക്കൂറിൽ സംഭവിച്ച കാര്യങ്ങളുടെ വിശ്വസിക്കുവാൻ പ്രയാസപ്പെടുന്നതു പോലെയാണ്. ഗർഭകാലം 2 മാസമെന്നു നുണപറഞ്ഞതും ഓടിലി സഹോദരിയാണെന്നു ഗബീത്ത ഡോക്ടറോടു നുണപറഞ്ഞതുമെല്ലാം ഓടിലിയെ ചൊടിപ്പിക്കുന്നുണ്ട്‌. അവളുടെ സ്വത്വബോധത്തിലേയ്ക്കു ഒരു പുരുഷനു കടന്നുകയറുവാൻ അവസരമുണ്ടാക്കിയതു ഗബീത്തയാണെന്നു തീർച്ചയുണ്ടെങ്കിലും മുറിവിട്ടുപോകും മുമ്പ് ഓടിലി അവർ ആദ്യം റൂം റിസർവ് ചെയ്ത ഹോട്ടലിലെ റിസപ്ഷനിസ്റ്റ് അവർക്കു റൂം അനുവദിക്കാത്തതുകൊണ്ടാണ് ഇങ്ങനെയല്ലാം സംഭവിച്ചതെന്നു ആ‍ശ്വസിക്കുവാൻ ശ്രമിക്കുന്നുണ്ട്. സ്ത്രീജാഗ്രതകൾ സ്ത്രീകൾക്കു നേരെയും തുറന്നുവയ്ക്കാത്ത അവസ്ഥകൾ പലപ്പോഴും ദുരന്തമാകുന്നതിന്റെ ഉദാഹരണമാവുകയാണു് ഓടിലി.

ലളിതമായ അബോർഷൻ രീതിയും, ഒരു പക്ഷെ പനി വരികയാണെങ്കിൽ ആസ്പിരിൻ കഴിച്ചുകൊള്ളാൻ ഡോക്ടർ പറയുന്നതും, ഡോക്ടറുടെ തന്നെ വിവരണത്തിൽ തെളിവുനശിപ്പിക്കേണ്ട അതിഗൗരവതരമായ കുറ്റമാണു ഭ്രൂണഹത്യ എന്നിരിക്കിലും സ്വന്തം ഐഡന്ററ്റികാർഡ് ഹോട്ടൽ മുറിയുടെ റിസപ്ഷനിൽ ഡോക്ടർ മറന്നുപോകുന്നത് എന്നിവയെല്ലാം ഓടിലിയെ തന്റെ വ്യക്തിഹത്യയെ കുറിച്ചു കൂടുതൽ ബോധവതിയാക്കുന്നു. ആദിയുടെ വീട്ടിലേയ്ക്കുള്ള യാത്ര, അധികം യാത്രക്കാരില്ലാത്ത ബസ്സുകൾ, തിരക്കില്ലാത്ത റൊമാനിയൻ തെരിവുകൾ എന്നിവയിലൂടെ ദൃശ്യങ്ങൾ കടന്നുപോകുമ്പോൾ ഓടിലി തനിക്കു സംഭവിച്ചതിനെ കുറിച്ചു കൂടുതൽ ബോധവതിയാവുകയാണു്.

യഥാർത്ഥത്തിൽ സ്ത്രീകൾക്കു അവകാശപ്പെട്ടതൊന്നു നിയമപരമായി നിഷേധിക്കുക വഴി അവരെ കൂടുതൽ അടിമത്വത്തിലേയ്ക്കു തള്ളിയിടുകയാണു സമൂഹം ചെയ്യുന്നത് എന്ന ത
രിച്ചറിവ് ഓടിലി എന്ന സ്ത്രീയ്ക്കുണ്ടാവുന്നുണ്ട് (സമാനമായ ഒരു കാഴ്ചപ്പാട് ഖുദാ കേ ലിയെ എന്ന പാക്കിസ്താനി ചലച്ചിത്രത്തിൽ മറിയത്തിന്റെ കഥാപാത്രം ആവിഷ്കരിക്കുന്നു. അമ്മ എന്ന അവസ്ഥയിൽ മറിയത്തെ സമുദായം തന്ത്രപൂർവ്വം കുരുക്കിയിടുന്നതും, അമ്മയാവാതിരിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന റോമാനിയ സ്ത്രീത്വവും തത്വത്തിൽ സ്ത്രീസ്വാതന്ത്ര്യനിഷേധം തന്നെയാണു്.) Mr Bebe എന്ന ഡോക്ടറെ നിർദ്ദേശിക്കുക വഴി അത്തരം ഒരു അടിമത്തം തങ്ങൾക്കു ഏറ്റു വാങ്ങേണ്ടി വന്നെന്നും ഓടിലി ഗബീത്തയോടു കലഹിക്കുന്നുണ്ടു്.

സ്ത്രീസ്വാതന്ത്ര്യങ്ങളിലേയ്ക്കു കടന്നുകയറ്റം ഓടിലിയെ സാമൂഹിക ഇടപെടലുകളിൽ നിന്നും എത്രമാത്രം ഒളിച്ചോടുവാൻ പ്രേരിപ്പിക്കുന്നുണ്ടെന്നു് ആദിയുടെ വീട്ടിൽ അയാളുടെ അമ്മയുടെ പിറന്നാളാഘോഷങ്ങളിൽ പങ്കുകൊള്ളുന്ന അവളുടെ ശാരീരികഭാഷ്യം പോലും വെളിപ്പെടുത്തുന്നുണ്ടു്. ഒരു പക്ഷെ അവിഹിതമായി ഗർഭം ധരിച്ച ഗബീ‍ത്തയെ സമൂഹം തിരസ്കരിച്ചേയ്ക്കാവുന്നതിനും എത്രയോ തീവ്രമായായിരിക്കും ഓടിലി തന്നെത്തന്നെ സമൂഹത്തിൽ നിന്നും തമസ്കരിച്ചെടുക്കുന്നതു്.

പുരുഷലോകത്തിന്റെ കടന്നുകയറ്റത്തെ ഓടിലി തന്റെ ശരീരത്തിൽ നിന്നും കഴുകിക്കളയുവാൻ നടത്തുന്ന ശ്രമങ്ങളിലൂടെ സിനിമ ഓടിലിയുടെ സ്ത്രീഭാഷ്യത്തെ അതിതീവ്രമായി ചിത്രീകരിക്കുന്നുണ്ട്. ഡോക്ടർക്കു വഴങ്ങിക്കൊടുക്കുന്നതിനു ശേഷം ഓടിലി യോനി കഴുകുന്നത്, അവൾ ആവർത്തിച്ചു മുഖം കഴുകുന്നതും ചുണ്ട് അമർത്തിത്തുടയ്ക്കുന്നതും, നിരവധി മാനസിക സംഘർഷങ്ങൾക്കു ശേഷവും തന്റെ സ്ത്രീചിത്തത്തിലേയ്ക്കു നടത്തിയ കടന്നുകയറ്റത്തെ അവഗണിക്കാനാവാതെ വരുമ്പോൾ ഛർദ്ദിച്ചുപോകുന്നത് എന്നിങ്ങനെ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആത്മവിശ്വാസമുള്ള ഓടിലിയുടെ മുഖം ക്ഷീണിച്ചുപോകുന്നതിന്റെ ദൃശ്യങ്ങളോടെ ഓടിലിയിലെ തകർച്ചയെ പൂർണ്ണമായും സിനിമ ഒപ്പിയെടുത്തിട്ടുണ്ട്.

ഓടിലി ആദിയുടെ വീട്ടിൽ നിന്നു ഗബീത്തയുടെ ഹോട്ടൽ മുറിയിലേയ്ക്കു തിരിച്ചുവരുമ്പോൾ രണ്ടോ മൂന്നോ ദിവസം പോലും നീണ്ടു നിന്നേയ്ക്കുമെന്നു ഡോക്ടർ ഭയപ്പെടുത്തുംവിധം ആവർത്തിച്ച ഭ്രൂണഹത്യ ഏതാനും മണിക്കൂറുകൾക്കകം തീർന്നിരിക്കുന്നതാണു കാണുന്നതു്. ഓടിലി ബാത്ത്‌റൂമിൽ ഒരു ടവലിൽ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന ഭ്രൂണത്തെ തൊടുന്നു, മാതൃസഹജമായ പിടച്ചിലോടെ തന്നെ.

ഓടിലിയുടെ മൂന്നു യാത്രകൾ സിനിമയെ നിർവചിക്കുന്നുണ്ട്, അബോർഷനു പറ്റിയ റൂമും ഡോക്ടറിനേയും തേടിപ്പോകുന്ന ആദ്യയാത്ര. ആദിയുടെ വീട്ടിലേയ്ക്കുള്ളതും ഗബീത്ത പ്രസവിച്ച ഭ്രൂണത്തെ ഉപേക്ഷിക്കുവാൻ പോകുന്നതുമായ മറ്റു രണ്ടു യാത്രകളും. അവഗണന, അപമാനം, ഒറ്റപ്പെടൽ എന്നിവ ആദ്യത്തെ യാത്രയിൽ അവളെ തൊടുമ്പോൾ അവസാനത്തെ രണ്ടു യാത്രയിൽ ഇരുട്ടിൽ പൊതിഞ്ഞുകൊണ്ടാണു്‌ അവ ഓടിലിയെ വീണ്ടും തൊടുന്നതെന്നേ വ്യത്യാസമുള്ളൂ. ഭ്രൂണം ഉപേക്ഷിച്ചു ഓടിലി തിരിച്ചുവരുമ്പോൾ ഗബീത്തയെ മുറിയിൽ കാണുന്നില്ല, റിസെപ്ഷനിൽ അന്വേഷിക്കുമ്പോൾ ഗബീത്ത റെസ്റ്റോറന്റിലുണ്ടെന്നു മറുപടി ലഭിക്കുന്നു.

സത്യത്തിൽ ഗബീത്ത ദുർബലചിത്തയാണോ എന്ന ചോദ്യം ഉയർന്നുവരുന്നത് ഇപ്പോഴാണ്. വളരെ ലളിതമായി അബോർഷനു വിധേയമാവുകയും അതിലും ലളിതമായി കൊല്ലപ്പെടുന്ന ഭ്രൂ‍ണത്തിനെ അവൾ പ്രസവിക്കുകയും ചെയ്യുന്നുണ്ട്. സാമൂഹികമായ ചട്ടക്കൂടുകളിൽ ഒതുങ്ങിജീവിക്കുവാൻ ഒന്നു പിടയുന്നതിന്റെ ഗൗരവമേ അബോർഷനു പോകുമ്പോൾ പരീക്ഷക്കു പഠിക്കുവാനുള്ള പുസ്തകങ്ങൾ കൂടെ കരുതിക്കോട്ടേ എന്നു ഗബീത്ത ഓടിലിയോടു ചോദിക്കുന്നതിലുള്ളൂ. സാമൂഹികതയുടെ അതിർ‌വരമ്പുകളിൽ സ്വയം കുടുങ്ങിക്കിടക്കുവാൻ പ്രയത്നിക്കുന്നതിലെ കാപട്യത്തെയാണു ഗബീത്തയുടെ നിഷ്കളങ്കത എന്നു തെറ്റിദ്ധരിക്കുന്നതെന്നു തോന
്നുന്നു. അവിഹിതഗർഭത്തിനു ശേഷം അവളെ തൊടാവുന്ന അടുത്ത സാമൂഹിക വ്യവസ്ഥിതി പരീക്ഷയാണെന്നു നന്നായറിയുന്ന വളരെ പ്രാക്റ്റിക്കലായിട്ടുള്ള കഥാപാത്രമാണു ഗബീത്തയുടേതു്. ഗബീത്തയുടെ സ്ത്രീസ്വത്വം നിലനില്പിന്റേതാണു് ഒത്തുതീർപ്പുകളുടെയും, എന്നാൽ ഓടിലിയുടേതു സ്ത്രൈണബോധങ്ങളുടേതാണു്. സ്നേഹം, കാരുണ്യം, വിമതത്വം ഇവയെല്ലാം തന്നെ ഓടിലിയെ സംബന്ധിച്ചിടത്തോളം സ്ത്രീസഹജമായ വിപ്ലവബോധമാണു്, അവർ ഗബീത്തയിൽ പ്രതികരിക്കുന്നതു സ്ത്രീയായി തന്നെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യബോധത്തോടെയാണു്.

അവസാന രംഗത്തു ഗബീത്ത ഭക്ഷണത്തിനു മുമ്പിലും, ഓടിലി ഒന്നും കഴിക്കാതെയും, ഇരുവരും തങ്ങൾക്കഭിമുഖമായി ഇരിക്കുന്നതായാണു ചിത്രീകരിക്കപ്പെട്ടിരിക്കുന്നതു്. ഒട്ടൂനേരം ഗബീത്തയെ നോക്കിക്കൊണ്ടിരുന്നതിനു ശേഷം ഓടിലി ക്യാമറയെ അഭിമുഖീകരിക്കുന്നു, ഒരു വാഹനം ഇരമ്പിവരുന്ന ശബ്ദത്തിനെയും ക്യാമറയെ അഭിമുഖീകരിക്കുന്ന ഓടിലിയുടെ ദൃശ്യത്തെയും ഒരു abrupt cut -ൽ എഡിറ്റ് ചെയ്തുകൊണ്ടു് അല്പനേരത്തെ ഇരുട്ടിനു ശേഷം എൻഡ് ടൈറ്റിൽ‌സിൽ anamaria marinca എന്നെഴുതിക്കാണിക്കുന്നു, അതെ ഓടിലിയായി അഭിനയിച്ച അതേ സ്ത്രീ.

സിനിമയിൽ ഗർഭിണിയായിരിക്കുന്നതും ഭ്രൂണഹത്യയ്ക്കു ശ്രമിക്കുന്നതും കഥാപരമായി ഗബീത്തയായേക്കാം, ഒരേ സമയം ഭ്രൂണം തൊടുന്ന അമ്മയായും, സ്ത്രീബോധങ്ങളുടെ ആകെത്തുകയായും അവതരിക്കപ്പെടുന്നതു ഓടിലിയാണു്. ഒരു സീനിൽ പോലും ഗബീത്ത മാതൃസഹജമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്നും ശ്രദ്ധേയമാണു്, തന്റെ സ്ത്രീത്വത്തിനെ സമൂഹത്തിനു മുമ്പിൽ വലിയ കേടുപാടില്ലാതെ നിലനിർത്തിക്കൊണ്ടുപോവുന്ന ഗബീത്തയും സ്ത്രീബോ‍ധത്തിൽ ഒരു റിവോൾടിൽ ഏർപ്പെടുകയും ചെയ്ത ഓടിലിയും കൂട്ടുകാരികളാണെങ്കിലും രണ്ടു ധ്രുവങ്ങളിലാണു്, ഓടിലി പരാജയപ്പെട്ടുപോകുന്ന സ്ത്രീവിമതത്വത്തെ ദൃശ്യവൽക്കരിക്കുന്നു.

സിനിമയോടും സൂര്യകാന്തിയുടെ ലേഖനത്തിനോടും അവസാനമായും പ്രതികരിക്കുവാൻ തോന്നുന്നതു് ഈ സിനിമ ഭ്രൂണഹത്യയെക്കുറിച്ചേ ആയിരുന്നില്ല എന്നു തന്നെയാണു്.

1.

ദൈവത്തിനോടിങ്ങനെ മിണ്ടിക്കൊണ്ടിരിക്കെ ഞാൻ ചോദിച്ചു, ‘ബോറടിക്കില്യേ ഈ ഏർപ്പാടു്?’

‘ഏതേർപ്പാടു്?’

‘അല്ല, ഈ മനുഷ്യരുടെ കാര്യങ്ങൾ. അവരുടെ വിശ്വാസം, ധാരണകൾ, ജീവിതം?’

‘പ്ഫൂ! അവിശ്വസിക്കപ്പെട്ടു്, തെറ്റിദ്ധരിക്കപ്പെട്ടു്, ഒരു പന്നീന്റെ ജീവിതം.’

ദൈവം ശാന്തതയോടെ തുടർന്നു പറഞ്ഞു, ‘തെറ്റിദ്ധരിക്കരുതു്, എന്റെ കാര്യം പറഞ്ഞതാണു്!’

2.

നീയെന്താണു് എന്താണിത്ര കണ്ണുകൾകൊണ്ടു ഉഴിയുന്നത്? സാരിയുടെ വിടവിലൂടെ എന്റെ ഉടലിലെ ഏത് ആഴത്തിലേയ്ക്കാണ് നീ ഇറങ്ങിപ്പോകുന്നത്? എന്റെ കക്ഷത്തെ വിയർപ്പുവട്ടം നിന്നെ കൊതിപ്പിക്കുന്നതെന്താണു്?

കഴിക്ക്, എന്നെ കഴിക്ക്. അവൾ അവന്റെ കൈയെടുത്തു മാറത്തുവച്ചു.

അവനു വിശന്നു.

അവൻ അവളുടെ ചർദ്ദിൽ നക്കിക്കഴിച്ചു.

വിമതം

ഞാൻ മരിക്കുമ്പോൾ
എന്റെ ശരീരവും,
തോറ്റുമടങ്ങുമ്പോൾ
ഉപേക്ഷിച്ചുപോയ
തോക്കുകളും,
ഉറക്കത്തിൽ
കോസടിക്കു
പുറത്തുവച്ച
സ്വപ്നങ്ങളും,
നാടുവിട്ടോടുമ്പോൾ
മൂത്രച്ചൂടു പകരാതെ
തനിച്ചാക്കിയ
കുറ്റിമുല്ലയും
കണ്ടെടുത്തു
ലേലത്തിനിടുക

ഗൃഹാതുരപ്പെട്ടു
മൂത്രത്തിന്റെ മണമുള്ള
മുല്ലപ്പൂക്കൾ
തിരിച്ചുപിടിക്കുവാൻ
ഞാൻ വരികയുണ്ടാകാം

അപ്പോൾ
മരിപ്പിച്ചു്
തോല്പിച്ചു്
ഉറക്കത്തിൽ
സ്വപ്നംകലർത്തി
നാടുകടത്തുക

മറക്കാതെ.

മകൾക്കു
രണ്ടുദിവസത്തെ
പ്രായമുള്ളപ്പോൾ

നാലാം മാസത്തിൽ
അവൾ
മുലകുടിക്കുന്നതിനിടെ

തൊട്ടിലിട്ടാട്ടുമ്പോൾ
പുറകിൽ നിന്ന്

എട്ടാം ക്ലാസുകാരിയുടെ
അടിവസ്ത്രം
കഴുകിയിടുന്ന
ഔദാര്യത്തിനെതിരെ
ഒച്ചയിട്ടതിന്റെ പേരിൽ

താലിമാല
കഴുത്തിൽ മുറുക്കിക്കൊണ്ട്
ചുണ്ടു കോടുന്നതിന്റെ
മെനയിൽ

കുറ്റമാണ്